" പുറത്തു പോവാന്നോ??, അങ്ങനെയൊന്നും വർക്ക് എടുക്കരുത്!!
അല്ലേൽ നീ ഒരു പെൺ കുട്ടിയാണ്..
പെണ്ണുങ്ങൾ അങ്ങനെ ഇറങ്ങി നടന്നാൽ നാട്ടുകാർ എന്ത് പറയും "??
ഇതിൽ ഏതേലും ഒന്ന് കേൾക്കാതെ സുഖ സുന്ദരമായി പെണ്ണുങ്ങൾ ആരും ഇഷ്ടപ്പെടുന്ന ജോലികളും യാത്രകളും ചെയ്യുന്നുണ്ടാവൂല്ല.
ഈ പറയപ്പെടുന്ന ഞാനും വീട്ടിൽ ആദ്യമായിട്ട് വർക്ക് ന്ന് പോകണം എന്നു പറഞ്ഞപ്പോൾ ഇതിന്റെ എല്ലാം ചെറിയ ഒരു ഭാഗം കേട്ടിട്ടുണ്ട്.
എല്ലാവരും പറയുന്നത് പോലെ സ്വന്തം ഇഷ്ടങ്ങൾക്ക് വീട്ടിൽ നിന്നു തന്നെയാണ് അംഗീകാരം കിട്ടേണ്ടത്.
പലരും സ്വന്തം മക്കളെ
മറ്റുള്ളവർക്ക് മുന്നിൽ വെച്ച് അഭിനന്ദിക്കാനും മക്കളിലെ നല്ല കാര്യങ്ങളെ പ്രദർശിപ്പിക്കാത്തവരുമാണ്.
മക്കളുടെ കുറ്റങ്ങളും കുറവുകളുമാണ് എല്ലാവരും മുൻ ബന്ധിയിലെടുക്കുക..
"അവരെ കണ്ട് പഠിക്ക്, അവളെ കണ്ട് വളരൂ "
എന്നെല്ലാം പറഞ്ഞ് മക്കളെ താരതമ്യം ചെയ്യുമ്പോൾ അവരുടെ മാനസികാരോഗ്യത്തെ നന്നായി ബാധിക്കുമെന്ന് മനസ്സിലാക്കണം. മാതാപിതാക്കൾക്ക് സങ്കടം ഉള്ളതാണേലും മക്കളുടെ മറ്റുള്ള കഴിവുകളെ നാം അഭിനന്ദിക്കണം, തീർച്ചയായും അംഗീകരിക്കണം!!
പണ്ട് എല്ലാവരും വിചാരിച്ചിരുന്നു, പഠിക്കുന്ന "മക്കളെ ഉയരത്തിലെത്തൂ" ന്ന്.
എന്നാൽ ഇന്നത്തെ കാലത്തെ അതിനെ എല്ലാം മാറ്റി മറിച്ചു കൊണ്ടാണ് മക്കൾ സമ്പാദിക്കുന്നത്.
പ്രത്യേകിച്ച് പെൺകുട്ടികൾ.
ഇഷ്ടമില്ലാതെ പണത്തിനു വേണ്ടി മാത്രം മടുത്തു സമ്പാദിക്കാതെ, Passion എങ്ങനെ profession ആക്കാം എന്നു ചിന്തിക്കുന്നവരാണ് പലരും.
പണത്തിനേക്കാൾ ഉപരി മാനസികസംതൃപ്തി ആണ് വലുതെന്നു പുതു തലമുറ മനസ്സിലാക്കിത്തുടങ്ങി.
പഠന കാലത്തു തന്നെ വീട്ടിൽ ഇരുന്നു സമ്പാദിക്കാനുള്ള അവസരങ്ങൾ തേടി.
അതുകൊണ്ടാണ് മക്കളെ താരതമ്യം ചെയ്യരുതെന്നും ഉള്ള കഴിവുകളെ പരിപോഷിപ്പിക്കാൻ തീർച്ചയായും വീട്ടിൽ നിന്നു തന്നെ എല്ലാ അവസരങ്ങളും ഒരുക്കി കൊടുക്കണമെന്നും പറഞ്ഞത്.
പണ്ടൊക്കെ സ്വർണം നോക്കി പെണ്ണുങ്ങൾക്ക് ഒരു സ്ഥാനം കൊടുത്ത കാലമായിരുന്നു. എന്നാൽ ഇന്ന് സ്വന്തമായി സമ്പാദിച്ചില്ലേലും ഭാവിയിൽ ആവശ്യം വന്നാൽ എടുക്കവുന്ന വിധത്തിൽ പഠിപ്പും വിദ്യാഭ്യാസവും ഉള്ള പെൺ മക്കളെ നോക്കാൻ തുടങ്ങി.
കാലത്തിനൊത്തു വളരണം എന്ന് പറഞ്ഞ പോലെ ഇഷ്ടത്തിനൊത്തു മക്കളെയും വളർത്തണം. അതിലെ നന്മ തിന്മകൾ ആണ് ജീവിതാനുഭവങ്ങൾ ഉള്ള മുതിർന്നവർ മനസ്സിലാക്കി ക്കൊടുക്കേണ്ടത്.
ഇതെല്ലാം എനിക്ക് മനസ്സിലായതും എഴുതാൻ കഴിഞ്ഞതും എനിക്ക് എന്റെ ഉപ്പ തന്ന പ്രോത്സാഹനം കൊണ്ട് മാത്രമാണ്.
ഉപ്പാക്ക് മുന്നിൽ പരിഹാരമില്ലാത്ത ഒരു പ്രശ്നവും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.
എല്ലാവരുടെയും പോലെ പത്താംക്ലാസിൽ A+ ന്റെ എണ്ണം കൂടിയപ്പോൾ സയൻസ് ന്റെ വഴിയിൽ ഞാനും തിരിഞ്ഞു. മലയാളത്തിൽ മാത്രമേ എനിക്ക് മാർക്ക് വാങ്ങാൻ കഴിഞ്ഞുള്ളു..
ഓരോ എക്സാം കഴിയുമ്പോഴും പ്രോഗ്രസ്സ് കാർഡിലെ റിസൾട്ട് കുത്തനെ താഴോട്ട് വരാൻ തുടങ്ങി.
എത്ര പരിശ്രമിച്ചിട്ടും പഠിക്കാൻ കഴിഞ്ഞില്ല.
വീട്ടുകാർ പറഞ്ഞു. "നീ പഠിക്കതോണ്ടാണ്, പഠിച്ചാൽ നിനക്ക് കിട്ടുംന്ന്".
ഇതെല്ലാം എന്നെ മാനസികമായി തളർത്തി എന്നല്ലാതെ പഠിക്കാൻ പറ്റാതായി.
റിസൾട്ട് വരുന്ന ദിവസം എന്റെ പേടി സ്വപ്നം ആയിരുന്നു.
ഭയന്ന പോലെ തന്നെ റിസൾട്ട് വന്നപ്പോൾ പ്ലസ് one ൽ കെമിസ്ട്രി ൽ ഞാൻ Fail ആയി.
അത് കണ്ടതും ഞാൻ നിർത്താതെ കരച്ചിലായി.
സത്യം പറഞ്ഞാൽ എന്ത് ചെയ്യണം ന്ന് എനിക്ക് ഒരറിവ് ഇല്ലായിരുന്നു. കാരണം, പഠിച്ചാൽ പാസ്സ് ആവുക ആണേലും സങ്കടമില്ല. ഇതെത്ര ഞാൻ നോക്കിയാലും എനിക്ക് പരീക്ഷക്ക് ഒന്നും കിട്ടാതായി.
അന്നത്തെ രാത്രി കരഞ്ഞു കരഞ്ഞു ഒന്നും കഴിക്കാതെ ഉറങ്ങിപ്പോയി. പിറ്റേ ദിവസം ട്യൂഷൻ സർ ചീത്ത പറയുന്നതും പേപ്പർ പോയവരെ എല്ലാം സ്കൂളിൽ എണീപ്പിച്ചു നിർത്തുന്നതുമായിരുന്നു എന്റെ മനസ്സ് മുഴുവൻ.
സഹോദരന്മാർക്ക് എന്നെ കളിയാക്കാൻ കിട്ടിയ അവസരമായിരുന്നു. സംഭവം അവർ തമാശക്കാണേലും വേണ്ടുവോളം ആഘോഷിച്ചു.
ഇതെല്ലാം എനിക്ക് അന്നത്തെ ബുദ്ധിയിൽ ഉൾകൊള്ളാൻ കഴിയാത്തതായിരുന്നു.
ഉറങ്ങിപ്പോയ ഞാൻ രാത്രി 1 മണിയൊക്കെ ആയപ്പോൾ ഉപ്പ എന്റെ അടുത്തിരുന്നു തലോടി പറയുന്നത് കേട്ടാണ് ഉണർന്നത്.
"ജീവിതത്തിൽ പരാജയപ്പെട്ടവരേ എവിടെയെങ്കിലും എത്തീട്ടുള്ളു, നിന്റെ നന്മക്ക് മാത്രമാണ് നിന്റെ ഓരോ പരാജയവും, നിനക്ക് എന്തെല്ലാം കഴിവുണ്ട്, ഇതു മാത്രം ആലോചിച്ചു ഇരിക്കേണ്ട, പരീക്ഷ വരുമ്പോഴല്ലെ, അപ്പോ നമുക്ക് നോക്കാം. കരയാതെ ധൈര്യമായിട്ട് ഇരിക്ക്, നമ്മുടെ മുന്നിൽ അവസരങ്ങളുണ്ട്... പിന്നെ എന്തിനാ സങ്കടം??""
ഈ വാക്കുകൾ മാത്രമാണ് പിറ്റേ ദിവസം എന്നെ സ്കൂളിലും ട്യൂഷനും പോവാൻ പ്രേരിപ്പിച്ചത്.
പിന്നെ പാസ്സ് ആവാൻ മാത്രമുള്ള ചോദ്യങ്ങൾ കാണാതെ പഠിച്ചത് കൊണ്ട് സയൻസ് ൽ പാസ്സ് ആവാൻ കഴിഞ്ഞത്.
ഡിഗ്രി ക്ക് പിന്നെ ആദ്യമേ literature എടുക്കാൻ പ്ലാൻ എടുത്തോണ്ട് അത്യാവശ്യം മാർക്കോടെ വിജയിക്കാൻ സാധിച്ചു.ഇതു പോലെ ആവും ഓരോരുത്തരും.ഒന്നിൽ തോൽവി ആണെലും വേറെ എന്തിലേലും വിജയം ഉണ്ടാവും.
മക്കൾ വിജയം കൈവരിക്കുന്നത് വരെ പൂർണ്ണ പ്രോത്സാഹനവുമായി മാതാപിതാക്കൾ കൂടെ വേണം.
ഞാനെന്തു ആഗ്രഹം പറഞ്ഞാലും അതിൽ നന്മ ഉണ്ടേൽ ഞാൻ ഒന്ന് ആലോചിക്കട്ടെ ന്ന് പറയും. അല്ലേൽ ഉപ്പ പറയും ഞമ്മക്ക് അത് വേണ്ടാന്നാണ്.
ജീവിതത്തിലെ എന്ത് കാര്യവും ഉപ്പാനോട് പറഞ്ഞിട്ടേ ഞാൻ തുടങ്ങാറുള്ളൂ... അതിൽ വിജയും ഉറപ്പ്!!
പണ്ട് രണ്ടാം ക്ലാസ്സ് ൽ പഠിക്കുമ്പോൾ ഞാൻ ഒരു കുഞ്ഞിക്കഥ മലയാളത്തിൽ എഴുതിയപ്പോൾ, ഉപ്പ എഡിറ്റർ ആയി വർക്ക് ചെയ്യുന്ന പൂങ്കാവനം മാസികയിൽ അത് പ്രസിദ്ധീകരിച്ചു. എന്നെ കൂടുതൽ സന്തോഷിപ്പിക്കാൻ അത് L. P സ്കൂളിലേക്ക് പോസ്റ്റ് വഴി അയച്ചു. ടീച്ചർ ക്ലാസിൽ കൊണ്ട് വന്നു മറ്റുള്ള കുട്ടികളുടെ മുന്നിൽ ആ കഥ വായിച്ചപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു.
ലോകത്തിലെ എന്ത് വസ്തു വാങ്ങിത്തന്നാലും കിട്ടാത്ത അനുഭൂതി!!
എന്നിലെ കഴിവുകളെ ആദ്യം അംഗീകരിച്ചതിൽ എന്റെ വീട്ടുകാരുടെ പിന്തുണ വളരെ വലുതാണ്.
ഇപ്പോൾ ചെറിയ ഒരു mehandi artist ആയി വർക്ക് ചെയ്യുന്ന ഞാൻ അത് വരയ്ക്കാൻ പഠിച്ചത് എന്റെ സഹോദരിയിൽ നിന്നാണ്. അവളാണ് എനിക്ക് നല്ല ഡിസൈൻസ് ഏതെന്നും എങ്ങനെ വരക്കണമെന്നെല്ലാം പഠിപ്പിച്ചത്. സ്വന്തമായി ഫോൺ ഇല്ലാത്ത കാലത്ത് എന്റെ സഹോദരൻ black nd white ആയി A4 പേപ്പർ ൽ മെഹന്ദി ഫോട്ടോസ് പ്രിന്റ് എടുത്തു തരുമായിരുന്നു.എന്റെ മെഹന്ദി പരസ്യപ്പെടുത്താൻ ഉപ്പക്ക് പറ്റുന്ന പോലെ എല്ലാം പരിചയപ്പെടുത്തി.
വീട്ടിലെ എല്ലാവരും ഒറ്റക്ക് വർക്കിന്ന് പോവാൻ പറ്റൂല്ല എന്ന് പറഞ്ഞപ്പോഴും കൂടെ പോന്ന് വർക്ക് കഴിയുന്നത് വരെ ഈ മനുഷ്യൻ കാത്തു നിന്നു. അത് രാത്രി 12 ആയാലും 1 ആയാലും..
എന്റെ passion മറ്റുള്ളവർക്ക് മുന്നിൽ വലുതാണെന്ന് കാണിച്ചു തന്ന ഒരേ ഒരു മനുഷ്യൻ!!
മെഹന്ദി കോൺ നിർമ്മാണം പഠിപ്പിക്കാൻ കോഴിക്കോട് വരെ കൊണ്ട് പോയി cone ൽ ഒട്ടിക്കാനുള്ള ലോഗോ വരെ പ്രിന്റ് എടുത്തു കയ്യിൽ തന്നു.
അത് കൊണ്ട് തന്നെ ബിസിനസ് എത്ര വളർന്നാലും ഒരുപാട് വർക്സ് കിട്ടിയാലും ആ ലോഗോ മാറ്റാൻ എനിക്ക് മനസ്സ് വരാറില്ല.
ലോഗോ നോക്കുമ്പോൾ എല്ലാം സ്നേഹത്തിന്റെ, പരിഗണനയുടെ, ആത്മധൈര്യത്തിന്റെ, അഭിമാനത്തിന്റെ പല മുഖങ്ങളും എനിക്ക് അതിൽ കാണാൻ സാധിക്കുന്നു..
ഉമ്മാക്ക് പറ്റുന്ന പോലെ എല്ലാം cone ഉണ്ടാക്കാനും വർക്കിന് പോകുമ്പോൾ മെഹന്ദി പേസ്റ്റിനുള്ള sealant spray ഒകെ ഉണ്ടാക്കി തന്നും പിന്നാലെ നടന്നു ഭക്ഷണം വാരിത്തന്നും എന്റെ സാധങ്ങൾ ക്ലീൻ ആക്കി അടുക്കിപെറുക്കി വെക്കാനും പൂർണ്ണ പിന്തുണയുമായി കൂടെ ഉണ്ട്.
ഇതു പോലെ തുണക്കുന്ന പ്രിയതമനെയും ഉമ്മയെയും കിട്ടിയതിൽ ഞാൻ ഭാഗ്യവതിയാണ്.
ഇന്ന് shah__mehndi എന്ന് പറയുന്ന ഒരു ഡിസൈനർ ഉണ്ടെങ്കിൽ അല്ലെങ്കിൽ ഒരു ബ്രാൻഡ് ഉണ്ടേൽ അതിന് പിന്നിൽ എന്റെ കുടുംബമുണ്ട്.
ഒറ്റക്ക് പുറത്ത് പോവാൻ പേടിയാണ് ന്റെ ഉമ്മാക്ക്. അത് കൊണ്ട് ഉപ്പ പെണ്മക്കളായ ഞങ്ങളെ രണ്ട് പേരെയും അങ്ങനെ പഠിപ്പിച്ചില്ല. എവിടേക്കും ഒറ്റക്ക് വിട്ടും സ്വന്തം കാര്യം സ്വയം ചെയ്യാനും ഞങ്ങൾ പ്രാപ്തരാണ്. ആരെന്തു പറഞ്ഞാലും നമ്മുടെ വഴി നന്മയുള്ളതാക്കി മാറ്റിയാൽ മതി എന്നാണ് അഭിപ്രായം.
അത് കൊണ്ട് തന്നെ "വർക്കിനു വേണ്ടി നീ അറിയാത്ത വീടുകളിലേക്ക് ബസിനും ട്രെയിനുമൊക്കെ എങ്ങനെ പോകാൻ കഴിയുന്നുവെന്ന് മറ്റുള്ളവർ ചോദിക്കുമ്പോൾ ഞാൻ അഭിമാനത്തോടെ പറയാറുണ്ട്. "എനിക്ക് പിന്നിൽ എന്റെ ഉപ്പ ഉണ്ടെന്ന്"
എല്ലാ വിധ contacts, ലൊക്കേഷൻ, അഡ്രസ് എല്ലാം ആദ്യമേ വാങ്ങി വർക്ക് ന്റെ ഇടക്ക് ഇടക്ക് വിളിച്ചു ഞാൻ സുരക്ഷിതയല്ലേ എന്ന് ഉറപ്പ് വരുത്തും.
പിന്നീടാണ് she connect നെക്കുറിച്ച് ഞാൻ അറിഞ്ഞത്. മീറ്റിംഗിൽ പങ്കെടുത്തു ചേരണോ വേണ്ടേ എന്ന് ഒരു മാസം ചിന്തിച്ചതിന് ശേഷം ചേർന്നു . മറ്റൊരു ഭാഗ്യം എന്ന് പറയുന്നത് പോലെ ആണ് ഇതിലെ ഓരോ members ഉം നമ്മളെ founder ഉം. എല്ലാറ്റിനും സപ്പോർട്ട് ആയും പിന്തുണയുമായും നമ്മളെ അംഗീകരിക്കുന്ന ഒരു കൂട്ടം പെൺപ്രതിഭകളെ കിട്ടിയപ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ്. എല്ലാവരും എന്റർപ്രെനെഴ്സ്...
നമ്മെ പ്രോത്സാഹിപ്പിക്കുന്നവരും നമ്മിലെ കഴിവുകളെ പരിപോഷിപ്പിക്കാനും അഭിനന്ദിക്കാനും തയ്യാറാവർ.she connect ഉള്ളതോണ്ട് ഇനി എന്റെ ബ്രാൻഡ് ഉയർച്ചയിലേക്ക് കുത്തിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. പറന്നു കൊണ്ടിരിക്കുന്ന ഈ ചിറകിനോടൊപ്പം കൂടാൻ സാധിച്ചതിൽ അഭിമാനമേ ഉള്ളൂ...
ഇനി ഞാൻ താഴോട്ട് പോയാലും എന്നെ ഉയർത്താൻ ഒരുപാട് പേരുള്ളതാണെന്റെ ആത്മ ധൈര്യം!!
ജോലിയിൽ ഉയർച്ച, താഴ്ച സ്വാഭാവികം.
അതും ഉൾകൊള്ളാൻ സാധിച്ചാൽ നോ ടെൻഷൻ....
(നമ്മുടെ founder ആയ dr. Asya എന്നോട് ഒരു ബ്ലോഗ് എഴുതാൻ പറഞ്ഞപ്പോൾ എന്താണ് ബ്ലോഗ് എന്ന് ഒരു പിടി കിട്ടാത്ത എനിക്ക് എങ്ങനെ ആണ് അതിന്റെ രൂപമെന്നു പറഞ്ഞു തന്നതും ഉപ്പയാണ് )
-Shahima Ibrahim